മാളത്തിൽ അടച്ച മൂർഖനെ പുറത്തെടുത്ത ചെന്നിത്തല വിഷപ്പല്ല് പറിച്ച് തിരിച്ചയച്ചു! ജേക്കബ് തോമസിന്റെ മാറ്റം സത്യസന്ധതയ്ക്ക് കേരളാ പൊലീസിൽ വിലയില്ലെന്ന് തെളിയിച്ച അവസാനത്തെ ഉദാഹരണം; മാറ്റത്തിന് ചുക്കാൻ പിടിച്ചത് റിയൽ എസ്റ്റേറ്റ് മാഫിയ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മാളത്തിൽ അടച്ച മൂർഖൻ പാമ്പായിരുന്നു ജേക്കബ് ജോമസ് എന്ന ഐപിഎസുകാരൻ. അഴിമതിക്കാരുടെ പേടി സ്വപ്നം ആയതിനാൽ അനേകം വർഷം ഐപിഎസ് ഭരണവും പേരിൽ പ്രയോജനം ഇല്ലാത്ത തസ്തികകളിൽ അലഞ്ഞു നടന്നു. ആഭ്യന്ത മന്ത്രി രമേശ് ചെന്നിത്തല ചുമതല ഏറ്റപ്പോൾ ഇമേജ് ബിൽഡിംഗിന്റെ ഭാഗമായി ജേക്കബ് തോമസിനെ വിജിലൻസിൽ പ്രതിഷ്്ഠിച്ചു. കെ എം മാണിയുടെ ബാർകോഴ കേസ് വന്നപ്പോൾ സർക്കാറിന് മുഴവൻ തലവേദന ഉണ്ടാക്കിയത് ജേക്കബ് തോമസിന്റെ സത്യസന്ധമായ നിലപാടായിരുന്നു. ഒടുവിൽ കേസിന്റെ അന്തിമ റിപ്പോർട്ട് പുറത്താകും മുമ്പ് ഫയർഫോഴ്സിലേക്ക് സ്ഥാനക്കയറ്റം നൽകി മാറ്റിയാണ് സർക്കാർ തടിതപ്പിയത്. ഫയർഫോഴ്സിൽ ഇരിക്കവേ ഉന്നതർക്ക് ജേക്കബ് തോമസ് ഉണ്ടായ തലവേദന ചെറിയതല്ല.
പല ഉദ്യോഗസ്ഥരെയും ഒതുക്കാൻ ഉപയോഗിക്കുന്ന വകുപ്പാണ് ഫയർഫോഴ്സ് എങ്കിലും ജേക്കബ് തോമസിനെ സംബന്ധിച്ചിടത്തോളം ഈ വകുപ്പിന് കീഴിലും ചിലത് തെളിയിക്കാൻ ഉണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു അവിടെ. വൻകിട ഫ്ലാറ്റുകൾ അടക്കം നിർമ്മിക്കുമ്പോൾ ഇതിന് സുരക്ഷാ ക്ലിയറൻസ് നൽകേണ്ടത് ഫയർഫോഴ്സാണ്. ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ശക്തമായ തീരുമാനം കൈക്കൊണ്ടതോടെ റിയൽ എസ്റ്റേറ്റ് മാഫിയക്കാരുടെയും ഇവർക്ക് ഒത്താശ ചെയ്യുന്ന രാഷ്ട്രീയക്കാരുടെയും കണ്ണിൽ കരടായാണ് ഇപ്പോൾ വീണ്ടും ജേക്കബ് തോമസിന് സ്ഥാനം തെറിച്ചത്. അഗ്നിശമനസേന ഡിജിപി സ്ഥാനത്തുനിന്നു ജേക്കബ് തോമസിനെ പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷനിലേക്ക് മാറ്റുകയായിരുന്നു നമ്മുടെ 'അഴിമതി വിരുദ്ധ'രായ മന്ത്രിമാർ ചെയ്തത്.
എഡിജിപി അനിൽകാന്തിനാണ് ഫയർഫോഴ്സിന്റെ ചുമതല നൽകിയിരിക്കുന്നത്. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മിക്ക മന്ത്രിമാരും ജേക്കബ് തോമസിന് എതിരായാ നിലപാടാണ് എടുത്തത്. യോഗത്തിൽ പലമന്ത്രിമാരും ജേക്കബ് തോമസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. നഗരവികസന മന്ത്രി മഞ്ഞളാം കുഴി അലിക്കായിരുന്നു ഇക്കാര്യത്തിൽ കടുത്ത നിർബന്ധം. ജേക്കബ് തോമസിന്റെ പ്രവർത്ത ശൈലിയുമായി യോജിച്ചു പോകാൻ പറ്റില്ലെന്ന നിലപാടെടുക്കുകയും അദ്ദേഹത്തെ അഗ്നിശമനസേനയുടെ തലപ്പത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷനിലേക്ക് മാറ്റിയത്.
കെട്ടിടങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് അഗ്നിശമനസേന മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങൾ പാലിക്കണമെന്ന വളരെ ശക്തമായ നിലപാടുകൾ ജേക്കബ് തോമസ് കൈകൊണ്ടിരുന്നു. മാത്രമല്ല ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ ഉപയോഗിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഒരു സർക്കുലറും അദ്ദേഹം പുറത്തിറക്കിയിരുന്നു. ഈ കാര്യങ്ങളിൽ അതത് വകുപ്പ് മന്ത്രിമാർക്ക് എതിർപ്പായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് ഇന്ന് മന്ത്രിസഭാ യോഗം ചേർന്നപ്പോൾ മന്ത്രിമാർ തങ്ങളുടെ എതിർപ്പ് പ്രകടിപ്പിക്കുകയും അദ്ദേഹത്തെ സ്ഥാനത്തുനിന്നു മാറ്റുകയുമായിരുന്നു.
സംസ്ഥാന സർക്കാറിന് വളരെ വേണ്ടപ്പെട്ട വ്യവസായിയായ രവി പിള്ളയുടെ ആർപി മാൾ നിർമ്മിച്ചിരിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണെന്ന് നേരത്തെ തന്നെ ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു. കൂടാതെ സുരക്ഷ കണക്കിലെടുക്കാതെ കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയ വൻകിട ബിൽഡർമാർക്കെതിരെയും അദ്ദേഹം നിലപാട് സ്വീകരിച്ചു. ഫയർഫോഴ്സിന്റെ തലപ്പെത്തിയപ്പോൾ ജേക്കബ് തോമസ് ആദ്യം കൈവച്ചത് ശതകോടീശ്വൻ ആർ കെ പിള്ളയുടെ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കോഴിക്കോട് മാളിനെയാണ്. ഇതോടെ എല്ലാവരും ഞെട്ടിയിരുന്നു. ജേക്കബ് തോമസിനെ ഒതുക്കാൻ ആ വകുപ്പ് മാത്രം പോരെന്ന പലർക്കും ബോധ്യമാകുകയും ചെയ്തു.
ഈ നടപടിക്ക് പിന്നാലെയാണ് പിന്നാലെ വമ്പൻ ഫ്ലാറ്റുകളുടെ നിമയ വിരുദ്ധ പ്രവർത്തനത്തിന് മൂക്കുകയറിട്ട ് തുടങ്ങിയത്. അദ്ദേഹത്തിന്റേതായ നിയമങ്ങൾ കൊണ്ടുവരികയായിരുന്നില്ല, മറിച്ച് നിലവിലുള്ള നിയമങ്ങൾ കർക്കശമാക്കി നടപ്പിലാക്കുകയായിരുന്നു ജേക്കബ് തോമസ്. കൈക്കൂലി നൽകി നിയമങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് യഥേഷ്ടം കെട്ടിപ്പൊക്കിയ ഫ്ലാറ്റ് മാഫിയക്കാരും ഇതോടെ ഊരാക്കുടുക്കിലായി. അവിടം കൊണ്ടും ജേക്കബ് തോമസ് നിർത്തിയില്ല. പാറമട മുതലാളിമാരുടെ തോന്നിവാസവും ഹൗസ് ബോട്ട് കമ്പനികളുടെ അനാസ്ഥയിലേക്കും നീണ്ടു ജേക്കബ് തോമസിന്റെ ഇടപെടൽ. ഇതോടെയാണ് പലരും ഇങ്ങനെ ഒരു വകുപ്പിന് കീഴിൽ ചില കാര്യങ്ങളൊക്കെ ചെയ്യാമെന്ന് അറിഞ്ഞു തുടങ്ങിയത്.
ജേക്കബ് തോമസ് ആ സ്ഥാനത്തിരുന്നാൽ പണി നടക്കുന്ന മിക്ക ഫ്ലാറ്റുകളും പ്രതിസന്ധിയിലാകുന്ന അവസ്ഥ.യിലെത്തിയതോടെയാണ് സത്യസന്ധനായ ഉദ്യോഗസ്ഥനെ മാറ്റാൻ മന്ത്രിമാർ തന്നെ അറയും തലയും മുറക്കു ഇറങ്ങിയത്. ജേക്കബ് തോമസിനെ ഒഴിവാക്കി കിട്ടാൻ സർക്കാരിൽ ഫ്ലാറ്റ് നിർമ്മാതാക്കളിൽ നിന്നും കടുത്ത സമ്മർദ്ദമാണ് ഉണ്ടായത്.
പാറമടകളിൽ അനുവദനീയമായതിൽ കൂടുതൽ സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുന്നതായും പരാതിയാണ് ഉയർന്നിരുന്നത്. ഇവിടങ്ങളിൽ മതിയായ സുരക്ഷാസംവിധാനം ഉറപ്പാക്കി എൻഒസി നൽകേണ്ടത് ഫയർഫോഴ്സ് അധികൃതരാണ്. കേന്ദ്രസർക്കാറിന്റെ സിവിൽ ഡിഫൻസ് ആക്ട് 1968 പ്രകാരം ജനങ്ങളുടെ ജീവന് ഭീഷണിയായേക്കാവുന്ന മേഖലകളിൽ നിയന്ത്രണം കൊണ്ടുവരാൻ ഫയർ ആൻഡ് റസ്ക്യൂ സർവീസസിന് അധികാരമുണ്ട്. ഇതു കൂടിയായപ്പോൾ ഫയർഫോഴ്സ് മേധാവിയാക്കിയത് വിനയായെന്ന് സർക്കാർ തിരിച്ചറിഞ്ഞു.
ജേക്കബ് തോമസ് എത്തും മുൻപും ഫയർഫോഴ്സിൽ ബഹുനില കെട്ടിടങ്ങൾക്ക് ചുറ്റും ഫയർഎഞ്ചിൻ പോകാനുള്ള സ്ഥലം ഉണ്ടെങ്കിലേ അനുമതി നല്കാവൂവെന്ന നിയമം ഉണ്ടായിരുന്നു. പക്ഷെ ജേക്കബ് തോമസ് വന്ന ശേഷമാണ് ആ നിയമം പ്രവർത്തിച്ചു തുടങ്ങിയത്. ഇത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഫ്ലാറ്റ് നിർമ്മാണത്തിലും ക്വാറി പ്രവർത്തനത്തിലും ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന് ഇടപെടാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ജേക്കബ് തോമസ് കരുനീക്കം തുടങ്ങിയത്. നാഷനൽ ബിൽഡിങ് കോഡ്(എൻബിസി)മറികടന്നുള്ള നിർമ്മാണങ്ങൾക്ക് എൻഒസി നൽകരുതെന്ന കർശന നിർദ്ദേശവുമായി ജേക്കബ് തോമസ് സർക്കുലർ പുറപ്പെടുവിച്ചതോടെയാണ് വകുപ്പിന്റെ കരുത്ത് ബിൽഡർമാർ അറിഞ്ഞത്. കളികാര്യമാകുമെന്ന് തിരിച്ചറിയുകയും ചെയ്തു. ഇതോടെയാണ് സമ്മർദ്ദവുമായി സർക്കാരിനെ സമീപിച്ചത്.
പന്ത്രണ്ട് മീറ്ററിലധികം ഉയരമുള്ള കെട്ടിടങ്ങളിൽ സ്വന്തമായി അഗ്നിശമന സംവിധാനം ഒരുക്കണമെന്ന അഗ്നിശമനസേനാ മേധാവിയുടെ ഉത്തരവ് നിർമ്മാണ മേഖലയ്ക്ക് ദോഷം ചെയ്തെന്ന് കോൺഫെഡറേഷൻ ഒഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ക്രെഡായ് ) ഭാരവാഹികൾ തന്നെ ആരോപിച്ചു കഴിഞ്ഞു. എൻഒസിക്കായി നിർമ്മാതാക്കൾ നൽകിയ 60 അപേക്ഷകൾ ഒരു മാസത്തിനിടെ അഗ്നിശമനസേന തള്ളി. ഭവന, ഐ.ടി., വിനോദസഞ്ചാര മേഖലകളിലെ നിമ്മാണങ്ങളെല്ലാം മുടങ്ങി. ബഹുനില കെട്ടിടങ്ങളിൽ അഗ്നിശമന പ്രവർത്തനം നടത്താനാവശ്യമായ സൗകര്യം ഇല്ലെന്നാണ് അഗ്നിശമനസേനാ മേധാവി അറിയിച്ചത്. എൻഒസി ലഭിക്കാനുള്ള ഫീസ് ചതുരശ്ര മീറ്ററിന് 100 രൂപയായി ഉയർത്തുകയും ചെയ്തു. ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിന് ഫീസ് ഒരു ലക്ഷം രൂപയിൽ നിന്ന് പത്ത് ലക്ഷം രൂപയായാണ് ഉയർത്തിയത്.
ഭരണതലങ്ങളിൽ വൻസ്വാധീനമുള്ള കെട്ടിട മാഫിയയ്ക്കെതിരേ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയാണ് ഫയർഫോഴ്സ് മേധാവി ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിറങ്ങി രണ്ടുദിവസത്തിനുള്ളിൽ നൂറോളം ഫ്ലാറ്റുകളുടെ അനുമതിപത്രമാണ് റദ്ദാക്കിയത്. ദേശീയ കെട്ടിടനിയമം നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ മിക്ക ഫ്ലാറ്റ് നിർമ്മാതാക്കളും പാലിക്കുന്നില്ലെന്നാണ് ജേക്കബ് തോമസ് പറയുന്നത്. ബിൽഡിങ് പ്ലാൻ തയാറാക്കുമ്പോൾ കൈക്കൊള്ളേണ്ട സുരക്ഷാനടപടികളൊന്നും ഈ ഫ്ലാറ്റുകൾ പാലിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ 12 മീറ്ററിനുമേൽ ഉയരമുള്ള കെട്ടിടങ്ങൾക്ക് അനുമതി നൽകില്ല. അടിയന്തരസാഹചര്യങ്ങളിൽ ഫയർ സർവീസിന്റെ സൗകര്യങ്ങളുപയോഗിച്ച് മൂന്നുനിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്കുമേൽ കയറാനാവില്ലെന്നതാണു കാരണം. ഇപ്പോഴത്തെ അവസ്ഥയിൽ ഹെലികോപ്ടറടക്കം വാങ്ങിയാലേ രക്ഷാപ്രവർത്തനം നടത്താൻ കഴിയൂ എന്നാണ് അഗ്നിശമനസേന പറയുന്നത്.
നേരത്തെ എൻഒസി ലഭിച്ച കെട്ടിടങ്ങൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താനുള്ള പരിശോധനയും ഉടൻ ആരംഭിച്ചതോടെയാണ് ജേക്കബ് തോമസിനെതിരായ നീക്കങ്ങൾ ശക്തമായതും ഇപ്പോൾ മാറ്റിയിരിക്കുന്നതും. ഇതിനിടെയിൽ കോഴിക്കോട്ടെ മാവൂർ റോഡിലെ ആർ.പി മാളിന്റെ പ്രവർത്തനം നിർത്തിവെക്കണമെന്ന് അഗ്നിശമന സേന നിലപാട് എടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് മാളിന്റെ പ്രവർത്തനം നിർത്തിവെക്കാൻ കോഴിക്കോട് കോർപറേഷനോടും ജില്ലാ കളക്ടറോടും അഗ്നിശമന സേന ആവശ്യപ്പെട്ടത്. പ്രവാസി വ്യവസായി രവി പിള്ളയുടെ ഉടമസ്ഥയിലുള്ള ആർപി മാൾ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്നാണ് അഗ്നിശമനസേനയുടെ റിപ്പോർട്ടിലുള്ളത്.
മാളിൽ പ്രവർത്തിക്കുന്ന പി.വി എസ് തിയറ്റർ പ്രവർത്തിക്കുന്നത് ഫയർ എക്സിറ്റുകൾ പൂർണമായും അടച്ചാണ്. തിയറ്ററിൽ തീപിടുത്തമുണ്ടായാൽ പുറത്ത് കടക്കാൻ എമർജൻസി എക്സിറ്റ് ഇല്ലെന്നു മാത്രമല്ല തീയണയ്ക്കാനുള്ള സംവിധാനവുമില്ല. ജേക്കബ് തോമസിന്റെ ഇടപെടലാണ് ഇതിന് കാരണമെന്ന് രവി പിള്ള വിലയിരുത്തി. ഈ സാഹചര്യത്തിൽ രവി പിള്ളയും ജേക്കബ് തോമസിനെതിരെ രംഗത്ത് വന്നു. ഇക്കാര്യം നേരത്തെ മറുനാടൻ മലയാൡറിപ്പോർട്ട് ചെയ്തിരുന്നു. ഒടുവിൽ അവസരം ലഭിച്ചപ്പോഴാണ് പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷനിലേക്ക് അദ്ദേഹത്തെ മാറ്റിയത്.
എന്തായാലും ഏതൊരു വകുപ്പിൽ ഇരുന്നാനും അധികാരം എങ്ങനെ ഉപയോഗിക്കണമെന്ന് വ്യക്തമായ ധാരണയുള്ള ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. പൊലീസ് കൺസ്ട്രക്ഷൻ വകുപ്പിൽ അദ്ദേഹം എന്തൊക്കെ പരിഷ്ക്കരണങ്ങൾ കൊണ്ടുവരുമെന്ന് ഇനി കാത്തിരുന്നു തന്നെ അറിയണം. എന്തായാലും സർക്കാറിന്റെ നടപടിയിൽ ഒരു കാര്യം വ്യക്തമാണ്. അഴിമതി കണ്ടാൽ കണ്ണും പൂട്ടിയിരിക്കുക.. അല്ലെങ്കിൽ പണി തരും എന്നത്!
- TODAY
- LAST WEEK
- LAST MONTH
- പറന്നുയരുന്നതിനിടെ തീപിടിച്ചു; യാത്രക്കാർ അലറി വിളിച്ചു; എല്ലാവരോടും സീറ്റിൽ ഇരിക്കാൻ അഭ്യർത്ഥിച്ച് ജീവനക്കാർ; തീ പിടിച്ചത് പറന്നുയർന്ന് നാലു മിനിറ്റ് കഴിഞ്ഞപ്പോൾ; രക്ഷാപ്രവർത്തനം അതിവേഗം; എമർജൻസി ചാട്ടത്തിനിടെ ചിലർക്ക് പരിക്കും; തീ കത്തിയ വിമാനത്തിൽ സംഭവിച്ചതെല്ലാം നാടകീയത
- മ്യൂസിയത്തെ വഴിയോര കച്ചവടക്കാരിക്ക് വിറ്റ ലോട്ടറിക്ക് കോടി അടിച്ചെന്ന് നറക്കെടുപ്പ് കഴിഞ്ഞപ്പോൾ മനസ്സിലാക്കിയ ഭാഗ്യക്കുറി കച്ചവടക്കാരൻ; വെറും 700 രൂപ നൽകി സുകുമാരിയമ്മയെ പറ്റിച്ചു; വാവിട്ട ആഘോഷം സത്യം കാട്ടൂതീ പോലെ പടർത്തി; കോടിപതിയാകാൻ ശ്രമിച്ച അത്യാഗ്രഹി കണ്ണൻ അഴിക്കുള്ളിൽ
- ശാരീരിക പീഡനത്തിന് ശേഷം ഭാര്യയെ ആശുപത്രിയിൽ കൊണ്ടു പോയപ്പോൾ ഭർത്താവിനൊപ്പം ഉണ്ടായിരുന്നത് സുഹൃത്ത്; സ്ത്രീകളാരും പോയില്ല; അന്ന് യാത്ര ചെയ്ത ഹോണ്ടാ അമൈസിൽ രക്തക്കറ; കാർ കസ്റ്റഡിയിൽ എടുത്ത് പൊലീസ്; ചാരനായ പൊലീസുകാരൻ രാജേഷിന്റെ സുഹൃത്ത്; പന്തീരാങ്കാവിൽ ആ കൂട്ടുകാരൻ ചില്ലറക്കാരനല്ല
- 'കാറിൽ ഡ്രൈവ് ചെയ്തു പോകവേ തലവേദനയും ബോധക്ഷയവും; അവൾ പലവട്ടം പറഞ്ഞു ടെൻഷൻ ഒന്നും ഇല്ല എന്ന്; പെയിൻ കില്ലറും മറ്റു മരുന്നുകളും കൊടുത്തു; അർധരാത്രി ഞാൻ ഉണർന്നു നോക്കിയപ്പോൾ മോളുടെ ബോഡി നല്ല ഐസ് പോലെ ആയിരുന്നു'; മകളെ മരണത്തിലേക്ക് നയിച്ച ചികിത്സ പിഴവ് തുറന്നുപറഞ്ഞ് പിതാവ്
- കണക്കു പുസ്തകം സൂക്ഷിച്ചത് 'ബോസിന്' വിൽപ്പന വിവരങ്ങൾ ശരിയായി അറിയാൻ; സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തി വയ്ക്കുന്നതിന്റെയും ചിത്രങ്ങളും മൊബൈലിൽ; അൽകാ ബോണിക്ക് സിനിമാക്കാരുമായും ബന്ധം; മോഡലിങ് പ്രമുഖർ നിരീക്ഷണത്തിൽ; വരാപ്പുഴയിൽ എല്ലാം വ്യക്തം
- കൊച്ചിയിൽ മോഡലിങ്ങിന് വന്ന് 'കയ്യീന്ന് പോയി'; 'ചില്ലാവാൻ' രാസലഹരി ഉപയോഗവും കച്ചവടവും; എളമരക്കര ലോഡ്ജിൽ കച്ചവടവും വരവ് ചെലവ് ബുക്കും; ഒടുവിൽ പൊലീസ് എത്തി എട്ടിന്റെ പണി കിട്ടുമ്പോഴും എല്ലാവരും അബോധാവസ്ഥയിൽ; ലേഡി മോഡലും കൂട്ടുകാരും പിടിയിൽ
- മോഹൻലാലിനെ എല്ലാവർക്കും ഇഷ്ടമാണ്, എനിക്കിഷ്ടമല്ല; നന്ദി ഇല്ലാത്ത മനുഷ്യൻ; എന്റെ ഭർത്താവ് ജെ വില്ല്യംസ് മരിച്ചപ്പോൾ ലാൽ വന്നില്ല; ഒരിക്കലും മര്യാദ കാണിച്ചിട്ടില്ല: നടി ശാന്തി വില്ല്യംസിന്റെ വീഡിയോ വൈറൽ
- പെരുമ്പാവൂർ ജിഷ വധക്കേസ്: അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ച; കുറ്റവിമുക്തനാക്കണമെന്ന പ്രതിയുടെ അപ്പീലിലും കോടതി വിധിപറയും
- പോസ്റ്ററൊട്ടിപ്പുകാരനിൽ നിന്ന് ബിജെപി ദേശീയ പ്രസിഡന്റിലേക്ക്; സഹകരണ പ്രസ്ഥാനങ്ങളിലൂടെ ഗുജറാത്ത് പിടിക്കുന്നു; രാമലക്ഷ്മണന്മാരെപ്പോലെ മോദിയുമായി കോമ്പോ; സൃഷ്ടിയെക്കാൾ പ്രിയം സംഹാരം; പാർട്ടിയുടെ ചാണക്യൻ, എതിരാളികളുടെ കാലൻ; അമിത് ഷായുടെ രാഷ്ട്രീയ ജീവിതം
- വധശ്രമം ചുമത്തുമെന്ന് അറിയിച്ച് രക്ഷപ്പെടാൻ നിർദ്ദേശിച്ചു; പിടിക്കപ്പെടാതെ ബംഗ്ലൂരുവിലെത്താനുള്ള ബുദ്ധി ഉപദേശിച്ചു; ജർമനിയിലേക്ക് പ്രതി പോയത് ഈ പൊലീസുകാരന്റെ വീട്ടിലെത്തി അനുഗ്രഹം വാങ്ങി; പന്തീരാങ്കാവിൽ 'പൊലീസ് ചതി'; സിപിഒ ശരത് ലാലിന് സസ്പെൻഷൻ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
- പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം: പ്രശാന്ത് കിഷോർ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു; എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു; മർദനവും എല്ലാവരും അറിഞ്ഞു തന്നെ; നവവധുവിന്റെ മൊഴിയിൽ കുടുംബവും കുടുങ്ങും; ഇടപെട്ട് ഗവർണ്ണറും; പന്തീരാങ്കാവിലെ പ്രതി രക്ഷപ്പെട്ടു
- താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ
- വിവാഹ സൽകാരത്തിന്റെ രാത്രി ഒരു മണിക്ക് തുടങ്ങിയ മർദ്ദനം; സംശയത്തിന്റെ പേരിൽ കേബിൾ കൊണ്ട് കഴുത്തിൽ മുറക്കി നവവധുവിനെ കൊല്ലാനും രാഹുൽ ശ്രമിച്ചു; താലിമാല ഊരിക്കൊടുത്ത ശേഷം ഭർത്താവിനെതിരെ പരാതി കൊടുത്തതും ഭാര്യ; പന്തീരാക്കാവിൽ ജാമ്യമില്ലാ വകുപ്പുകൾ; ഏഴാം ദിനത്തിലെ വേർപിരിയലിൽ കേസും
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്